9.2.2.കേ.പാ. നഗരത്തില്‍ ഒരു യക്ഷന്‍

നഗരത്തില്‍ ഒരു യക്ഷന്‍ 
 കാളിദാസകൃതിയായ മേഘസന്ദേശത്തെക്കുറിച്ച് അറിയണം
 വിരഹിയായ യക്ഷന്‍ തന്റെ പ്രിയപത്നിയ്ക്ക് സന്ദേശം അയക്കുന്നതാണ് മേഘസന്ദേശത്തിലെ പ്രമേയം. 
 
 കവിതയുടെ തുടക്കത്തില്‍ വിവാഹജീവിതത്തെക്കുറിച്ചുളള ചില ചിന്തകള്‍ പങ്കുവെക്കുന്നു. മധുവിധുക്കാലം നവദമ്പതിമാരുടെ സന്തോഷത്തിന്റെ കാലം. എന്തും കുറച്ചുകഴിയുമ്പോള്‍ മാറും. ആ പുതുമയും മാറും. കവിതയില്‍ നായകനും പത്നിയോട് പഴയ സ്നേഹം കുറയുന്നു. പിന്നീട് അകന്നിരിക്കുമ്പോഴാണ് സ്നേഹത്തിന്റെ ആഴം മനസ്സിലാകുന്നത്. വേര്‍പാടില്‍വേദന തോന്നുന്നു. കണ്ണുളളപ്പോള്‍ കണ്ണിന്റെ വിലയറിയാത്തപോലെ.. 
 
 
  1. കൊക്കുകള്‍ പൂട്ടിയിരുന്നു- സൂചനയെന്ത്? 
  2. തങ്ങള്‍ തന്നുളളറയിങ്കലൊറ്റയ്ക്കിരുന്നപ്പോഴും കേഴുകയാണവരെങ്കിലും... ആരെക്കുറിച്ചാണ് ഇവിടെ പറയുന്നത്. അവര്‍ കേഴുവാന്‍ കാരണമെന്തായിരിക്കും? 
  3. കാപ്പിയില്‍ മാധുരി ചേര്‍ത്തിരുന്നു. എങ്ങനെ? 
  4. വീട്ടുമുറ്റത്തിരുന്ന് നിലാവു മറയും വരെച്ചൊല്ലിയിരുന്ന കാര്യങ്ങള്‍ എന്തൊക്കെയായിരുന്നു? 
  5.  കവിതയുടെ അവസാനത്തില്‍ നായകന്‍ നേടുന്ന തിരിച്ചറിവെന്താണ്?

Comments

Popular posts from this blog

അമ്മ, കേരളപാഠാവലി, ക്ലാസ്സ് 9, പാഠം 3

ചേര്‍ത്തെഴുത്ത്, വിഗ്രഹാര്‍ത്ഥം, SSLC